Wednesday, May 5, 2010

ജീവിതം

പ്രണയം പെയ്തൊഴിഞ്ഞപ്പോള്‍
പ്രേയസിക്ക് ഞാനൊരു പരാതിപ്പെട്ടി!

പിന്നെ, മക്കളായപ്പോള്‍,
അവര്‍ക്ക് ഞാന്‍ വെറുമൊരു പണപ്പെട്ടി.

അച്ഛനുമമ്മയ്ക്കും ഞാന്‍,
എന്നുമൊരു ശകാരപ്പെട്ടി.

എന്നിങ്ങെത്തുമെന്റെ
(ശവ)പ്പെട്ടി?